ചെമ്പരിക്ക ഖാസി കേസ്: പ്രതിഷേധ സമ്മേളനത്തിന് വൻ ഒരുക്കങ്ങൾ

കോഴിക്കോട്: ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 28 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സമ്മേളനത്തിന് സംസ്ഥാന വ്യാപകമായി ഒരുക്കങ്ങൾ നടന്നുവരികയാണ്. സമസ്തയുടെ ആഹ്വാന പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളിൽ ഉദ്ബോധനം നടന്നിരുന്നു. മഹല്ലുകളിൽ നിന്ന് വാഹനങ്ങൾ ഏൽപ്പിച്ച് പരമാവധി പ്രവർത്തകരെ സമ്മേളനത്തിനെത്തിക്കാൻ നീക്കങ്ങൾ ആരംഭിച്ചു. വിവിധ അറബിക് കോളേജുകൾ കേന്ദ്രീകരിച്ച് കാമ്പസ് പ്രചാരണ പരിപാടികൾ നടന്നുവരികയാണ്. അബ്ദുല്ല മൗലവി ഖാസിയായി ദീർഘകാലം സേവനം ചെയ്ത കാസർഗോഡ്, ദക്ഷിണ കന്നഡ ജില്ലകളിൽ ആയിരക്കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ സമസ്തയുടെ വിവിധ പോഷക ഘടകങ്ങൾ കർമരംഗത്ത് സജീവമാണ്.

ഒൻപത് വർഷം പിന്നിട്ടിട്ടും കുറ്റവാളികളെ പിടികൂടാൻ കഴിയാതിരിക്കുകയും അന്വേഷണം വഴിതിരിച്ച് വിടാനുമുള്ള അധികൃതരുടെ പ്രവർത്തനങ്ങളെ സമ്മേളനം തുറന്ന് കാണിക്കും. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ സമസ്തയുടേയും പോഷക ഘടകങ്ങളുടേയും നേതാക്കൾ പങ്കെടുക്കും